Saturday, February 26, 2011

ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ ഇനിയെങ്കിലും നല്ല ബുദ്ധിയുണ്ടാവട്ടെ!

യു.ഡി.എഫ്. മുന്നണി അധികാരത്തില്‍ ഇരുന്ന കാലത്ത് അതിന്റെ നേതാക്കള്‍ കാട്ടികൂട്ടിയ അഴിമതിയും സ്ത്രീ പീഡനവും,  തെളിവുകളും സാക്ഷികളും മൊഴികളുമായി കോടതിയില്‍ എത്തികൊണ്ടേയിരിക്കുന്നു. അടുത്തത് ആരായിരിക്കും ജയിലിലേക്ക് എന്ന ചിന്ത ഓരോ യു.ഡി.എഫ്. നേതാക്കളെയും വല്ലാതെ അലട്ടുന്നു.

നേതാക്കള്‍ ഇങ്ങിനെ നാറി തുടങ്ങിയാല്‍ എങ്ങിനെ ഇവരെയും പേറി ജനങ്ങളുടെ മുഖത്ത് നോക്കും എന്ന അങ്കലാപ്പുമായി യു.ഡി.എഫ്. അണികള്‍ കാറ്റുപോയ ബലൂണ്‍ പോലെ തളരുന്നു. ഈ കെട്ട നേതാക്കളെയും അവര്‍ കൊണ്ട് നടക്കുന്ന പ്രസ്ഥാനത്തെയും ആണോ നാളെ നമ്മുടെ പ്രതിനിധിയായി തെരെന്നെടുത്തു നിയമസഭയിലേക്ക് അയക്കേണ്ടത് എന്ന് കടുത്ത രോഷത്തോടെ പൊതുജനം ചിന്തിക്കുന്നു. 


ചെളിയില്‍ പൂണ്ടു കിടക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ ഇടതു മുന്നണിയുടെ നായകന്റെ ദേഹത്ത് ചെളി തെരിപ്പിക്കുവാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു നോക്കുകയാണ്. സാക്ഷാല്‍ മനോരമ പോലും തിരിച്ചറിയുന്നു തുംബില്ലാത്ത അത്തരം അപവാദങ്ങള്‍ ഒട്ടും ഏഷുന്നില്ല എന്ന്.  തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടന്നം ഉറച്ച നിലപാടാണ് ഇടതുമുന്നണിക്ക്‌ ഉള്ളത്. അല്ലാതെ കുറ്റവാളികള്‍ വായ്ത്തപ്പെടരുത്. അവര്‍ പൂമാലയിട്ടു സ്വീകരിക്കപ്പെടരുത്. സഖാവ് വി.എസ്. തുറന്നു പറഞു : എന്റെ മകനായാലും മറ്റാര്  തന്നെയായാലും തെളിവ് സഹിതം ആരോപണം കൊണ്ടുവന്നാല്‍ ഒരു മടിയും വിട്ടു വീഴ്ചയും കൂടാതെ ഉചിതമായ നടപടിയെടുക്കും.ഒരു സംശയവും വേണ്ട" എന്ന് . അതാണ്‌ മൂല്യ ബോധമുള്ള ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാവേണ്ട ആര്‍ജവം.

ഇതുപോലെ പരിതാപകരമായ ഒരവസ്ഥ ഒരു കാലത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണിക്ക്‌ ഉണ്ടായിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ സ്വന്തം തെറ്റുകള്‍ തുറന്നു പറഞു ജനങ്ങളോട്‌ മാപ്പ് ചോദിക്കുവാനുള്ള സല്‍ബുദ്ധി ഇനിയെങ്കിലും ഉണ്ടാവട്ടെ!  

No comments:

Post a Comment