Thursday, March 10, 2011

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം.

കസേര സംരക്ഷിക്കുവാനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഴിമതിയോട് സന്ധി ചെയ്യുകയാന്നെന്ന് ചെന്നിത്തല പറയുന്നു. കള്ളം പറയുന്നതിന് ഒരു അതിരും വരമ്പും വേണ്ടേ ?  ചെന്നിത്തല വിടുവായത്വം പറയുന്നത് കൊണ്ട് കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയുടെ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുകയില്ല. കേരളത്തിലെ ഇടതുജനാധിപത്യ മുന്നണിയുടെ ജനകീയ ഭരണത്തിന്റെ നേട്ടങ്ങളുടെ തിളക്കം കെടുത്തുവാന്‍ സാധ്യവുമല്ല. 

ഞങ്ങള്‍  ഇടതുപക്ഷം പോതുവതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലകയറ്റത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കി. നിങ്ങള്‍ കെടുകാര്യസ്ഥത കൊണ്ട് തുലച്ച പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. വ്യവസായ കാര്‍ഷിക രംഗത്ത് വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നാടിനും സാധാരണ ജനങ്ങള്‍ക്കും ഗുണപരമായ സേവനം ലഭിക്കുന്നവിധം മാറ്റങ്ങള്‍ കൊണ്ടുവന്നു. എല്ലാ മേഘലയിലും തിളങ്ങി നിന്ന അഞ്ചു വര്‍ഷത്തെ ഇടതുജനാധിപത്യ മുന്നണിയുടെ ഭരണ നേട്ടങ്ങള്‍ക്ക്‌ ഒട്ടേറെ പ്രശംസകള്‍ കിട്ടി. കേന്ദ്രം ഭരിക്കുന്ന യു.പി.എ. സര്‍ക്കാരിനു പോലും കേരളത്തിന്റെ ഭരണ മികവു അംഗീകരിക്കേണ്ടി വന്നു. ഇതെല്ലാം ഈ നാട്ടിലെ ജനങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യങ്ങള്‍ മാത്രം.
......................................
അഴിമതിയോട് സന്ധിചെയ്തും യു.പി.എ. ഗവേര്‍ണമെന്റിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നത് സോണിയ ഗാന്ധിയുടെയും മന്മോഹന്‍ സിങ്ങിന്റെയും ഗതികേടാണ് എന്നതല്ലേ യഥാര്‍ത്ഥ സത്യം?  ചെന്നിത്തലയില്‍ എന്ത് കൊണ്ട് ഈ സത്യത്തിന്റെ വെളിപാട് ഉണ്ടാവുന്നില്ല എന്നത് അതിശയം തന്നെ !

അഴിമതിയും കോണ്‍ഗ്രസ്സും ആയുള്ള ബന്ധം ഇന്ന് നാട്ടിലെങ്ങും പാട്ടാണ്. കോണ്‍ഗ്രസ്‌ ഭരണത്തില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ സ്വര്യ വിഹാരം നടത്തുന്നത് കള്ളപ്പണക്കാരും സമ്പന്ന കുത്തകകളും ആണെന്നത് മറച്ചു വെക്കാനാവാത്ത വിധം ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. കുമ്പസാരകൂട്ടില്‍ നിന്ന് കുറ്റം ഏറ്റു പറയുന്നത് പോലെ ലോകസഭയിലും രാജ്യസഭയിലും വന്നുനിന്നു പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് തന്റെ തെറ്റുകള്‍ ഏറ്റു പറയേണ്ടി വന്ന നാണക്കേട് ചെന്നിത്തല അറിയാതിരിക്കുവാന്‍ ഇടയില്ല. 

കോണ്‍ഗ്രീസ്സുകാര്‍ അധികാരത്തിലിരുന്നു രാജ്യം കട്ടുമുടിക്കുന്നതും, കട്ടുമുടിക്കുന്ന കുത്തകകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ചൂട്ടു പിടിക്കുന്നതും രാജ്യത്തെ പരമോന്നത കോടതി പോലും രൂക്ഷമായി വിമര്‍ശിക്കുകയും ഇടപെടുകയും ചെയുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വെറുതെയല്ല സുധാകരന്‍ എന്ന കാളപ്പെട്ടിയെ ഉപയോഗിച്ച് കോടതിയെയും ജഡ്ജിമാരെയും തള്ളി പറയുവാന്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം തയ്യാറായത് !

അഴിമതിയിലും പിടിപ്പുകേടിലും ജനവിരുദ്ധ നയങ്ങളിലും മുന്‍ കോണ്‍ഗ്രസ്‌ ഗവേര്‍മെന്റുകളുടെ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കൊണ്ട് ഭരണം തുടരുന്ന സോണിയ - മാന്‍മോഹന്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനങ്ങള്‍ കടുത്ത അമര്‍ഷത്തോടെ ജനങ്ങള്‍ നോക്കി കാന്നുന്നു എന്നാണു സമീപകാല സര്‍വ്വേകള്‍ വെളിപ്പ്ടുത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ്‌ തുലയ്ക്കുന്നു. പൊതുവിതരണ സമ്പ്രദായം ശക്തീകരിക്കാതെ ദുരിതം പേറുന്ന സാധാരണ ജനങ്ങളെ മാര്‍ക്കറ്റിന്റെ – സ്വകാര്യ മുതലാളിമാരുടെ ഇരകള്‍ ആക്കുന്നു. വിലകയറ്റം കൊണ്ട് പൊതുജനം പൊറുതി മുട്ടുന്നു. കുത്തകകള്‍ കൊള്ളലാഭം കൊയ്തുകൂട്ടി മഹാപര്‍വതം പോലെ തടിച്ചു കൊഴുക്കുന്നു. രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ  എണ്ണപ്പെരുപ്പം ചൂണ്ടികാട്ടി കോണ്‍ഗ്രെസ്സ്കാര്‍ പറയുന്നു, രാജ്യം സാമ്പത്തിക വികസനത്തിലൂടെ കുതിച്ചു കൊണ്ടിരിക്കുയാന്നെന്ന്. 

നിര്‍ത്തു കോണ്‍ഗ്രെസ്സുകാരാ നിങ്ങളുടെ കാപട്യം. ദുരിതം പേറുന്ന ഈ രാജ്യത്തെ സാധാരണ ജനം നിങ്ങളുടെ കാപട്യം നല്ലത് പോലെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ രാജ്യത്തിന്‍റെ നന്മക്കും നാടിന്റെ നന്മക്കും നിങ്ങളെ അധികാരത്തില്‍ നിന്ന് തൂത്തെരിയണം എന്ന ഉറച്ച തീരുമാനത്തിലാണ് പ്രബുദ്ധരായ ജനത.  

No comments:

Post a Comment