Saturday, June 18, 2011

ഉന്നത വിദ്യാഭ്യാസമോ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!

അതിവേഗ സാമ്പത്തികപരിഷ്കരണത്തിന്‍റെ തിരക്കിലാണല്ലോ നമ്മുടെ രാജ്യംഭരിക്കുന്ന സര്ക്കാര്‍. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണമല്ലോ നമ്മുടെ വിദ്യാഭ്യാസരംഗം. എല്ലാം കമ്പോള താല്പര്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണം. അതായത്‌ കമ്പോളത്തില്‍ രാജവാഴ്ച നടത്തുന്ന സമ്പന്ന കുത്തകവര്ഗ്ഗിത്തിന്റെ ഹിതം അനുസരിച്ചായിരിക്കണം. അല്ലെങ്കില്‍ ?    നമ്മുടെ “വികസനം” വഴിമുട്ടും!
............................
വിദ്യഭ്യാസത്തിന്റെ സര്‍വ്വതലങ്ങളും അഴിച്ചുപണിയുകയാണ്. പഠന രീതിയും പഠന വിഷയവും ചരിത്രവും സാമൂഹിക സാമ്പത്തിക ശാസ്ത്രവും എല്ലാം മുതലാളിത്തത്തിന്റെ പുതിയ ലോകത്തിനു ഇണങ്ങുന്നത് ആവണം. വിദ്യാഭ്യാസ കച്ചവടരംഗത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കുത്തക വര്‍ഗ്ഗത്തിനും കടന്നു വരാം. പണമുള്ള കുട്ടിക്ക് പണത്തിന്റെ ബലത്തിന് അനുസരിച്ച് ഒന്നാംതരം വിദ്യാഭ്യാസം! പാവപെട്ട കുട്ടിക്ക് മൂന്നാംതരം വിദ്യാഭ്യാസം!! ഉന്നത വിദ്യാഭ്യാസമോ ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!
മുന്‍ മുഖ്യമന്ത്രി ശ്രീമാന്‍ എ.കെ.ആന്റണി സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ്കള്‍ക്ക്‌ അനുമതി കൊടുത്തത് വാക്കാലുള്ള ഒരു ധാരണയില്‍ ആയിരുന്നു. തുടന്ന് സ്വകാര്യ വ്യക്തികളും സാമുദായിക ശക്തികളും മെഡിക്കല്‍ കോളേജ് തട്ടികൂട്ടുന്ന തിരക്കിലായി. കച്ചവടവിദ്യഭ്യാസത്തിന്റെ‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പരിശുദ്ധ ളോഹധരിച്ചവര്‍ വാക്ക് തെറ്റിക്കില്ല എന്നായിരുന്നു ആന്റണി കരുതിയത് . അമ്പതുശതമാനംസീറ്റ്‌ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റ് ‌അടിസ്ഥാനത്തില്‍ നല്കാം എന്നതായിരുന്നു പരസ്പരധാരണ. രേഖാമൂലം ധാരണ ഉറപ്പു വരുത്തിയില്ല എന്നത് ആന്റണിക്ക് പറ്റിയ പിഴവ്.

പാലം കടന്നതോടെ ളോഹധരിച്ചവര്‍ നടത്തുന്ന കോളേജുകള്‍ അതിശക്തമായിതന്നെ വാക്ക്‌ തെറ്റിച്ചു. “എന്നെ വഞ്ചിച്ചു” എന്ന് ആന്റണി പരിഭവം പറഞ്ഞു. ഈ രംഗത്ത്‌ നിലകൊള്ളുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ഇഷ്ടം അനുസരിച്ച് ചുവടുവെച്ചു. എന്ത്ധാരണ ഏത്ധാരണ എന്നായി അവരുടെ ചോദ്യം. മുഴുവന്‍ സീറ്റിലും തങ്ങള്‍ നിര്ണ്ണ യിക്കുന്ന ഫീസില്‍ പഠിക്കുവാന്‍ തയ്യാറുള്ള പണക്കാരന്റെ കുട്ടികള്ക്ക് മാത്രം സീറ്റ്‌ നല്‍കി. കച്ചവട വിദ്യാഭ്യാസം പൊടിപൊടിച്ചു!
തങ്ങള്‍ക്കു കച്ചവടനീതിയല്ലാതെ സാമൂഹ്യനീതി നടപ്പിലാക്കുവാന്‍ ബാധ്യതയില്ല എന്നായി സഭാ മാനേജ്‌മെന്റ്‌കളുടെ വാദം. അവര്ക്ക് സംരക്ഷണമായി കേന്ദ്രസര്ക്കാ്രിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസഅവകാശം നിയമം ദുരുപയോഗം ചെയ്തു. മെഡിക്കല്‍ കൌണ്‍സിലിന്റെ് അംഗീകാരം എടുത്തു കാട്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചു. രണ്ട്‌വര്ഷം മുന്‍പ് ആയിരുന്നു രണ്ടുകോടി രൂപ പഞ്ചാബിലെ ഒരു മെഡിക്കല്‍കോളേജില്‍നു അംഗീകാരംകൊടുക്കാന്‍ കൈകൂലി മേടിച്ചത് കാരണം മെഡിക്കല്‍ കൌണ്സിലിന്റെ പ്രസിഡന്റ് കേതന്‍ ദേശായ് എന്ന വ്യക്തിയെ സി.ബി.ഐ. അറസ്റ്റ്‌ ചെയ്തത് എന്ന് നാം ഓര്‍ക്കുക . അതാണ്‌ കച്ചവടവിദ്യാഭ്യാസക്കാരുടെ മകുടി ഊത്തിനു ഒത്തു ചുവടുവെക്കുന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ മഹത്ത്വം!


കഴിഞ്ഞ ഇടതുജനാധിപത്യ മുന്നണി സര്ക്കാര്‍ സ്വകാര്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത്‌ സാമൂഹിക നീതിയുടെ നിയന്ത്രണം കൊണ്ടുവരുന്നതിന് കഴിവിന്റെ് പരമാവധി ശ്രമിച്ചു. ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ നിയന്ത്രിക്കുന്ന ളോഹധാരികളുടെ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അമ്പതു ശതമാനം സീറ്റില്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസില്‍  നല്‍കുന്നതിനോട് യോജിച്ചു.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ മാത്രം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വഴങ്ങിയില്ല. തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഹനിക്കുന്നു ഇടതു ഭരണം എന്ന് അവര്‍ വിളിച്ചുകൂവി. പ്രതിപക്ഷത്തു നിലകൊള്ളുന്ന വലതുപക്ഷ ശക്തികള്‍ ഈ പ്രശ്നത്തില്‍ചര്‍ച്ചിന് അനുകൂലമായ തണുപ്പന്‍ നയം സ്വീകരിച്ചു. പകരം വലതുപക്ഷത്തെ അനുകൂലിക്കുന്ന പരസ്യ നയം സഭ സ്വീകരിച്ചു. ഇടയലേഘനങ്ങള്‍ ഇറക്കി. ളോഹധാരികള്‍ രാഷ്ട്രീയം കളിച്ചു. ജനാധിപത്യ പ്രക്രിയയില്‍ മത സംഘടനകള്‍ പരസ്യമായി നിലപാട് സ്വീകരിച്ചു ഇടപെടുന്നതും സമ്മര്‍ദ്ധ ഗ്രൂപ്പ്‌ ആയി പ്രവര്ത്തി ക്കുന്നതും ഒട്ടും ഭൂഷണമല്ല എന്ന് ഇടതുപക്ഷം ഓര്മ്മപ്പെടുത്തി. എന്നിട്ടും വലതുപക്ഷം നിലപാട് സീകരിച്ചില്ല. പ്രതികരിച്ചില്ല. സഭയും വലതുമുന്നണിയും തമ്മിലുള്ള ഒരുതരം ഒത്തുകളിയാണ് കേരളം കണ്ടത്‌.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വീകരിച്ച പരസ്യമായ ധിക്കാര നിലപാടിനെ ചെറുത്തു പരാജയപ്പെടുത്തുവാന്‍ ഇടതു ഭരണത്തിനു സാധിച്ചില്ല എന്നത് സത്യം. ആ പരാജയം അന്ന് നോക്കിനിന്ന് രസിച്ചു വലതുപക്ഷ ശക്തികള്‍ കോടതികളുടെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ലിന്റെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുകൂലമായ വിധികളും, കേന്ദ്രസര്ക്കാതരിന്റെ വിദ്യാഭ്യാസ നയനിലപാടുകളുംഅവര്‍ക്ക് തുണയായി.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹിക നീതിക്ക് വിരുദ്ധമായ നിലപാടുകള്‍ അവസാനിപ്പിക്കുവാന്‍ ശക്തമായ നിയമം കൊണ്ടുവരണം എന്ന് ഇടതുമുന്നണി കേന്ദ്ര സര്ക്കാവരിനോട്‌ നിരന്തരം ആവശ്യപ്പെട്ടു. അവര്‍ ചെവികൊണ്ടില്ല. ഇനിയെന്ത് സംഭവിക്കും എന്ന് നമുക്ക്‌ കാത്തിരുന്നു കാണാം.

No comments:

Post a Comment